Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Shri Scheme

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർഗോഡ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി എൻസിഇആർടി കൈക്കൊണ്ട പല തീരുമാനങ്ങളും സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. നേരത്തേ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ സിപിഎമ്മിലോ, ഇടതുമുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് കേന്ദ്രവുമായി പിഎം ശ്രീ കരാറിൽ ഒപ്പുവച്ചതെന്നും അദ്ദേഹം വിമർശിച്ചു.

സിപിഐയുടെ എതിർപ്പിനെത്തുടർന്നാണ് അന്ന് ആ കരാർ താൽക്കാലികമായി മാറ്റിവച്ചത്. യുഡിഎഫ് സർക്കാർ ഈ വിഷയം പഠിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സമിതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

പിഎം ശ്രീയിൽ നിലപാടിലുറച്ച് സിപിഐ; ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പാർട്ടിയുടെ മന്ത്രിമാർ പങ്കെടുക്കില്ല.

ഇന്ന് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സിപിഐ സെക്രട്ടട്ടേറിയറ്റ്‌ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനംതന്നെയാണ് ഇന്നത്തെ സെക്രട്ടേറിയറ്റ്‌ യോഗത്തിലും ഉണ്ടായത്.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സിപിഐ സെക്രട്ടേറിയറ്റ്‌ യോഗം ഉച്ചവരെ നീണ്ടു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മടങ്ങി.

ബുധനാഴ്ച രാവിലെ പത്തിനായിരുന്നു മന്ത്രിസഭാ യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍, അത് ഉച്ചകഴിഞ്ഞ് 3.30-ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇതെന്നാണ് സൂചന.

ധാരണാപത്രം റദ്ദാക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തിങ്കളാഴ്ച സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചിരുന്നു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം തള്ളുകയും ചെയ്തിരുന്നു.

Kerala

പിഎം ശ്രീ വിവാദം: സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ച വിഷയത്തിൽ നിലപാട് തീരുമാനിക്കാൻ നിർണായക സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും. മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിർദേശങ്ങളിൽ അന്തിമ തീരുമാനമെടുക്കും.

അതേസമയം, സിപിഎം സമവായ സാധ്യതകൾ തേടുകയാണ്. രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം നടക്കും. ഇന്ന് ബിനോയ് വിശ്വത്തെ പിണറായി വിജയൻ നേരിട്ട് വിളിച്ചേക്കുമെന്നാണ് സൂചന.

കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ.

മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിന്‍റെയും പിന്തുണയുണ്ട്. അതേ സമയം പാർട്ടി മുന്നണി വിടില്ല.

പിഎം ശ്രീയിൽ വിട്ടുവീഴചയില്ലാതെ സിപിഐ മുന്നോട്ട് പോകുമ്പോൾ സമവായ ചർച്ചക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ സാഹചര്യം വിലയിരുത്താൻ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.

 

District News

പിഎം ശ്രീ പദ്ധതിക്കെതിരേ പ്രതിഷേധം

കൂരാച്ചുണ്ട്: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സർക്കാർ നടപടിക്കെതിരേ കെഎസ്‌യു ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

കേരളത്തിലെ ക്ലാസ് മുറികൾ സംഘ പരിവാർ നിർമിത ചരിത്രം പഠിക്കേണ്ടുന്ന ഇടങ്ങൾ ആക്കി മതേതര കേരളത്തെ ആർഎസ്എസ് ശക്തിക്ക് അടിയറവ് പറയുന്ന തരത്തിലാണ് കേരള ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ഇതിനെ മത നിരപേക്ഷ കേരളം ചെറുത്തു തോൽപിക്കുമെന്നും കെഎസ്‌യു പ്രസ്ഥാവിച്ചു.

നിയോജകമണ്ഡലം പ്രസിഡന്‍റ് സുബിൻ സജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഫായിസ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിബിൽ കല്ലട, ഇ.എം. ആസിൽ, ആകാശ് കായണ്ണ, വിഷ്ണു പനങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.

കൂരാച്ചുണ്ട്: കേരളത്തിലെ വിദ്യാഭ്യാസനയം അട്ടിമറിക്കുവാൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയിൽ കൂരാച്ചുണ്ടിൽ യൂത്ത് ലീഗും, എംഎസ്എഫും സംയുക്തമായി പ്രതിഷേധ റാലി നടത്തി.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം വി.എസ്‌. ഹമീദ് ഉദ്ഘാടനം ചെയ്തു. പി.കെ. ജിൻസിൽ അധ്യക്ഷത വഹിച്ചു.

ഒ.കെ. നവാസ്, സിറാജ് പാറച്ചാലിൽ, സാദിഖ് കരേചാളക്കൽ, ഒ.കെ. റിഷൽ, ഷൗക്കത്ത് കക്കാട്ടുമ്മൽ, വി.എസ്. സൈഫുദ്ദീൻ, ഷഹൽ ആനിയോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

പിഎം ശ്രീ പദ്ധതി വിവാദം; ‌മലക്കം മറിഞ്ഞ് മന്ത്രി ശിവൻകുട്ടി, കേന്ദ്ര സിലബസ് പഠിപ്പിക്കില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്‍റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ് താവന രാഷ്‌ ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്‍റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്‍റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

District News

പിഎം ശ്രീ പദ്ധതി അടിയന്തരമായി ഒപ്പിട്ട സാഹചര്യം വ്യക്തമാക്കണം: കെപിഎസ്ടിഎ

പത്തനംതിട്ട: ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതി ഘടകകക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തരമായി അംഗീകരിച്ച് ഒപ്പിടാൻ കേരളത്തിലുണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ സമിതി ആവശ്യപ്പെട്ടു.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിനു പകരം കേരളത്തിന്‍റെ തനത് വിദ്യാഭ്യാസ നയത്തെയും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടു നൽകിയതിന്‍റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂവെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.

രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎംശ്രീ വിദ്യാലയങ്ങളാക്കാൻ തെരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ, മാനേജ്മെന്‍റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം.

പിഎംശ്രീ പദ്ധതിവഴി കേരളത്തിലെ നിലവിലെ മികച്ച 336 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോൾ സമീപപ്രദേശങ്ങളിലെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും.

തെറ്റ് തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ സർക്കാർ നടത്തണമെന്ന് ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി. ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.

Kerala

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ല: തോമസ് കെ. തോമസ്

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട നടപടിയെ അനുകൂലിച്ച് എൻസിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ. തോമസ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ല എന്നാണ് തോമസ് കെ. തോമസ് പ്രതികരിച്ചത്.

"കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണം, വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും എന്നും വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.'-തോമസ് കെ. തോമസ് പറഞ്ഞു.

സിപിഐയുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല, തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻ കുട്ടിയോ അനുമതി നൽകുമോ? മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. നിലപാട് എൽഡിഎഫിൽ അറിയിക്കും എന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.

Kerala

പിഎം ശ്രീ പദ്ധതി; വിദ്യാഭ്യാസ മന്ത്രിയെ ആശങ്ക അറിയിച്ച് എസ്എഫ്ഐ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികളുടെ
ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്എഫ്ഐ. എൻഇപിയിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണത്തെ കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് മന്ത്രി വി. ശിവൻകുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തെ കേരളത്തിൽ പൂർണമായി പ്രതിരോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് മന്ത്രി ശിവൻകുട്ടിക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുന്ന ചിത്രവും എസ്എഫ്ഐ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

National

പിഎം ശ്രീ പദ്ധതിയിൽ ചേർന്ന കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.

എക്സ് പ്ലാറ്റ്ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പങ്കുവച്ചത്.

എൻഇപിയുടെ ഭാഗമായ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും ഈ ഒരു പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ നിർണായകമാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എക്സിൽ കുറിച്ചു.

Latest News

Corehub Up